ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചതിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് ചട്ടലംഘനം നടത്തിയതായി റിപ്പോര്‍ട്ട് .എ.ഡി.എം ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡി.സജിത്ത് ബാബുവിന് നല്കി. ഉണ്ണിത്താനെതിരെ എല്‍.ഡി.എഫ് പാര്‍ലിമെന്റ് മണ്ഡലം സെക്രടറി ടിവി രാജേഷ് എം.എല്‍.എയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത് .
ഇക്കഴിഞ്ഞ തിങ്കളാഴ്ച പയ്യന്നൂര്‍ അരവഞ്ചാലിലെ സ്വീകരണ പരിപാടിയിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് ശബരിമല യുവതിപ്രവേശനവുമായിബന്ധപ്പെട്ട സുപ്രീംക്കോടതി വിധിയും തുടര്‍ന്നുള്ള സര്‍ക്കാര്‍ നടപടികളും പരാമര്‍ശിച്ചത്.
സര്‍ക്കാര്‍ ഒത്താശയോടെയാണ് യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതെന്ന് പറഞ്ഞ ഉണ്ണിത്താന് ശബരിമലയില്‍ അചാരലംഘനം നടന്ന ദിവസം തന്റെ ഭാര്യ പൊട്ടിക്കരഞ്ഞെന്നും വീട് മരണവീട് പോലെയായി തീര്‍ന്നുവെന്നും പറഞ്ഞു .
ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംക്കോടതിയെ അവഹേളിക്കുന്നതിനൊപ്പം വര്‍ഗീയ ചേരിത്തിരിവുണ്ടാക്കാനുള്ള ശ്രമവും പ്രസംഗത്തിലൂടെ നടത്തി എന്നാണു ടി.വി രാജേഷ് എം.എല്‍.എയുടെ പരാതിയില്‍ പറയുന്നത് . തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച സ്ഥാനാർഥിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.
എന്നാല്‍ താന്‍ ഒരുതരത്തിലുള്ള നിയമലംഘനം നടത്തിയിട്ടില്ല എന്നും പരാജയഭീതി കാരണമാണ് തനിക്കെതിരെ എല്‍.ഡി.എഫ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ഉണ്ണിത്താന് പറഞ്ഞു .
Discussion about this post