കൊച്ചി ; അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ അവസ്ഥ ഗുരുതരമായി തുടരുന്നു. കുട്ടി 24 മണിക്കൂർ നിരീക്ഷണത്തിലാണ്.ഹൃദയത്തിന്റെ തകരാർ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.നിരീക്ഷണങ്ങൾക്കും,പരിശോധനകൾക്കും ശേഷമേ ഹൃദയശസ്ത്രക്രിയ തീരുമാനിക്കുകയുള്ളൂവെന്നും ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേയ്ക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം.എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അഞ്ചര മണിക്കൂറിനുള്ളിലാണ് മംഗലാപുരത്തുനിന്ന് 400 കിലോമീറ്റര്‍ പിന്നിട്ട് അമൃതയിലെത്തിയത്.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് മുന്നോട്ടുവന്നത്. രാവിലെ 10.30നാണ് മംഗലാപുരത്തുനിന്ന് ആംബുലൻസ് പുറപ്പെട്ടത്. ഫെയ്സ്ബുക്കിലൂടെയാണ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം സഹായമഭ്യർഥിച്ചു രംഗത്തുവന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്കായി 15 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാനായിരുന്നു ശ്രമം.
Discussion about this post