ലക്നൗ : ആറു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകനായി അംഗീകരിക്കപ്പെട്ട രോഹിത് ശേഖര്‍ തിവാരി മരണപ്പെട്ടതായി റിപ്പോര്‍ട്ട്. സൗത്ത് ഡല്‍ഹി ഡി സി പി വിജയ് കുമാറിനെ ഉദ്ധരിച്ചാണ് എ എൻ ഐ ഈ വിവരം പുറത്തുവിട്ടത്.
മൃതദേഹം ഡൽഹിയിലെ മാക്സ് സാകേത് ആശുപത്രിയിലാണ് ഉള്ളത്.അതേ സമയം മരണത്തിൽ ദുരൂഹതയുള്ളതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് എന്‍ ഡി തിവാരി രോഹിതിനെ മകനായി അംഗീകരിച്ചത്.
2014 ലാണ് ഡല്‍ഹി ഹൈക്കോടതി എന്‍ ഡി തിവാരിയാണ് രോഹിതിന്റെ പിതാവ് എന്ന വിധി പ്രഖ്യാപിച്ചത്. അതേവര്‍ഷം എൺപത്തിയെട്ടാമത്തെ വയസ്സിൽ തിവാരി രോഹിതിന്റെ മാതാവ് ഉജ്ജ്വല ശര്‍മ്മയെ വിവാഹം കഴിച്ചു. 2017ല്‍ രോഹിത് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Discussion about this post