ദേശീയപാത വികസനത്തില്‍ തടസം നിന്നിട്ടില്ലെന്ന് ബി.ജെ.പി.അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള
.സിപിഎം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ മുഖ്യമന്ത്രിയും സിപിഎമ്മും കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണം എന്നത് സ്റ്റാലിൻ ട്രോട്സ്കിയെപ്പറ്റി പറഞ്ഞതാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത് കേരളത്തിൽ നടപ്പാക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സിപിഎമ്മിന് തിരിച്ചടി നേരിടും എന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ തടയാനാണ് തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ഇരുവരും ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
സംസ്ഥാനത്തെ വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ള സംസ്ഥാന വികസനം തടയാൻ ശ്രമിക്കുന്ന സാഡിസ്റ്റ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു
Discussion about this post