അമേരിക്കൻ സന്നദ്ധസംഘടനയായ കൗണ്ടർപാർട്ട് ഇന്റർനാഷണലിന്റെ കാബൂളിലെ ആസ്ഥാനത്ത് ഭീകരർ നടത്തിയ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. അഞ്ച് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
രണ്ടു നില കെട്ടിടത്തിൽ നിന്ന് 200ലേറെ ജീവനക്കാരെ ഒഴിപ്പിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം കെട്ടിടപരിസരത്തു നിന്ന് കണ്ടെത്തിയെന്നും നിർവീര്യമാക്കുന്നുവെന്നും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2005 മുതൽ ഈ സംഘടന അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നു.
Discussion about this post