ഐ എസ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലെയും,തമിഴ്നാട്ടിലെയും 26 ഓളം മുസ്ലീം മതപ്രഭാഷകർ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ .
ആക്രമണോത്സുകമായ ജിഹാദിന് ആഹ്വാനം ചെയ്തവർ, മതപരിവർത്തനവും മറ്റും വിഷയമാക്കി പുസ്തകങ്ങൾ എഴുതിയിട്ടുള്ളവർ ,ഇസ്ലാം ശരിയത്ത് നിയമത്തെ പ്രോത്സാഹിപ്പിക്കുകയും,മറ്റ് മതങ്ങൾക്കെതിരായി പ്രസംഗിക്കുകയും ചെയ്യുന്നവർ എന്നിങ്ങനെയുള്ളവരാണ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടിരിയ്ക്കുന്നത്.
അൽ ഖ്വയ്ദ,ഐ എസ് തുടങ്ങിയ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നവരുടെ വിവരങ്ങളും അന്വേഷണ ഏജൻസി ശേഖരിക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പള്ളികൾ,മദ്രസ എന്നിവ കേന്ദീകരിച്ചാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നിഗമനം .
ഇത്തരത്തിൽ ആക്രമണോത്സുക പ്രസംഗം നടത്തുന്നവരുടെ വീഡിയോയും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട് .
Discussion about this post