സൈന്യത്തിനു കൂടുതൽ കരുത്ത് പകരാനുള്ള തീരുമാനവുമായി നരേന്ദ്രമോദി.ഇനി മുതൽ കര,വ്യോമ,നാവിക സേനാ വിഭാഗങ്ങളുടെ മുഴുവൻ കരുത്തുമായി പ്രത്യേക സേനാ വിഭാഗം ഇന്ത്യയ്ക്ക് കാവലുണ്ടാകും ..
ഇതു സംബന്ധിച്ച തീരുമാനം മൂന്ന് സേനാ തലവന്മാരുമായി നടത്തിയ ചർച്ചയ്ക്കിടയിൽ മോദി അറിയിച്ചുവെന്നാണ് റിപ്പോർട്ട്.പാരാ കമാൻഡോസിനാകും ഇതിന്റെ നേതൃചുമതലയെന്ന് സേനാപ്രത്യേക വിഭാഗം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞു .റിക്രൂട്ട് മെന്റ് പോലെയുള്ള കാര്യങ്ങളും ഉടൻ നടക്കും. ഇതിൽ കര,നാവിക,വ്യോമസേനകൾക്ക് സ്വന്തമായി പ്രത്യേക കമാൻഡോ ഗ്രൂപ്പുകൾ ഉണ്ടാകുമെങ്കിലും ശത്രുക്കൾക്കെതിരായുള്ള നീക്കങ്ങൾ ഒരുമിച്ചാകും ആസൂത്രണം ചെയ്യുക.
രാജ്യത്തിനു ഭീഷണിയാകുന്ന ഭീകരവാദത്തിനെതിരെയും പ്രത്യേക വിഭാഗത്തിന്റെ നീക്കങ്ങൾ ഉണ്ടാകും. കരസേനയുടെ പാരാ കമാൻഡോസ്,നാവിക സേനയുടെ മാർകോസ്,വ്യോമസേനയുടെ ഗരുഡ് കമാൻഡോസ് എന്നിവ പ്രത്യേക വിഭാഗത്തിന്റെ ഭാഗമാകും.
ശത്രുക്കളുടെ നീക്കം മുന്നിൽ കണ്ട് ദ്രുതഗതിയിലുള്ള തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യക്ക് ഇത്തരത്തിൽ മൂന്ന് സേനകളുടെയും കരുത്തുള്ള പ്രത്യേക വിഭാഗം വേണമെന്ന് 2012 ലാണ് നരേഷ് ചന്ദ്ര കമ്മിറ്റി ശുപാർശ ചെയ്തത് .ഏഴുവർഷങ്ങൾക്കിപ്പുറം മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷമാണ് ഈ ശുപാർശ നടപ്പാക്കാൻ തീരുമാനിച്ചത് .
Discussion about this post