സിഒടി നസീർ വധശ്രമ കേസിൽ ആരോപണ വിധേയനായ എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസ് ഉപവാസ സമരം നടത്തും. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലുള്ള സമരം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.
കേസിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു. ഒരു കത്തിയും ഇരുമ്പ് ദണ്ഡുമാണ് തലശേരി വാവാച്ചിമുക്കിൽ പ്രതികളിലൊരാളായ റോഷനുമായെത്തി പൊലീസ് കണ്ടെടുത്തത്.
11 പ്രതികളുണ്ടെന്ന് സംശയിക്കുന്ന കേസിൽ അഞ്ച് പേരാണ് ഇതുവരെ പിടിയിലായത്. പൊലീസ് അന്വേഷിക്കുന്ന 3 പേരുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി കോടതിയുടെ പരിഗണനയിലാണ്. കാവുംഭാഗം സ്വദേശികളായ മിഥുൻ, വിപിൻ, ജിതേഷ് എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് തീരുമാനമുണ്ടായക്കും.
തലശേരി എംഎൽഎ എ എൻ ഷംസീറിൻ്റെ നേതൃത്വത്തിലാണ് തനിക്കുനേരെ ആക്രമണം നടന്നതെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. അന്വേഷണ സമിതി 20 പേരിൽ നിന്ന് മൊഴിയെടുത്തു. നേരത്തെ ജെഡിഎസിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ എ എൻ ഷംസീറിന് നസീറുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ചിലര്‍ മൊഴിനൽകിയിട്ടുണ്ട്.
മാര്‍ച്ച് 18 ന് തലശേരി കയ്യത്ത് റോഡിൽ വച്ചാണ് നസീറിന് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ വെട്ടിയത്. കൈക്കും തലക്കും വയറിനും പരിക്കേറ്റിരുന്നു
Discussion about this post