ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ-എച്ച്.എസ്.ടി.ഡി.വി.) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
വിമാനങ്ങൾക്കും മിസൈലുകൾക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തിൽ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണിത്. ഇന്ത്യൻ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് ഇത് (ഡി.ആർ.ഡി.ഒ.) ആദ്യമായി വിജയകരമായി പരീക്ഷിച്ചത്.
ബുധനാഴ്ച രാവിലെ 11.25-ന് ഒഡിഷ തീരത്തോട് ചേർന്ന ഡോ. അബ്ദുൽകലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം.
20 സെക്കൻഡിൽ 32.5 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.ഏതാനും മാസംമുമ്പാണ് ചൈന സമാന വിമാനസംവിധാനം പരീക്ഷിച്ചത്.ഇപ്പോള്‍ ഇന്ത്യയും ആളില്ലാതെ സഞ്ചരിക്കുന്ന ശബ്ദാതിവേഗ വിമാനങ്ങൾ സ്വന്തമായുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ്
Discussion about this post