ഒമാന്‍ ഉള്‍ക്കടലില്‍ 2 എണ്ണ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന് ആണെന്ന് സംശയിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ഏദല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന് ആണെന്ന യുഎസ് ആരോപണത്തെ ശരിവെയ്ക്കുന്നതാണ് സൗദി വിദേശകാര്യ മന്ത്രിയുടെ നിലപാട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ അഭിപ്രായവുമായി വിയോജിക്കേണ്ട കാരണങ്ങളൊന്നുമില്ല. മറിച്ച് തങ്ങള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു. ഇറാന്റെ ചരിത്രം ഇത്തരം ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണു നിഗമനം. ഇന്റലിജൻസ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലിയും ഇറാനു നേരെയാണു വിരൽ ചൂണ്ടുന്നത്. മേഖലയിലെ താല്പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരും. രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഇറാന് ഭീഷണിയുയര്‍ത്തുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കപ്പലുകളിലുണ്ടായിരുന്ന എല്ലാ ആള്‍ക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസവും ഈ മേഖലയില്‍ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
Discussion about this post