ബംഗാൾ ആരോഗ്യ വകുപ്പും സഹായിച്ചില്ലെന്ന് പിതാവ് പശ്ചിമബംഗാളിലെ അഗരപാറയിൽ നവജാത ശിശു മരിച്ചു. സമരം മൂലം ഡോക്ടർമാർ കുട്ടിയെ നോക്കാത്തതാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തി.ഇതെന്റെ നിർഭാഗ്യമാണ് പിതാവ് അഭിജിത്ത് മാലിക് പറഞ്ഞു.
സമരം മൂലം ഒരു ഡോക്ടർമാരും തന്റെ കുഞ്ഞിനെ നോക്കാൻ തയ്യാറായില്ല. ജൂൺ 11 നാണ് കുട്ടി ജനിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുട്ടിയെ അലട്ടിയിരുന്നു. ജൂൺ 12 ആയപ്പോഴേക്കും കുട്ടിയുടെ നില വഷളാകുകയായിരുന്നു.ആസ്പത്രിയിൽ എത്തിച്ചപ്പോൾ ശിശുരോഗ വിദഗ്ദനെ കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
നിരവധി ആസ്പത്രി കയറിയിറങ്ങിയെങ്കിലും ഒരു ഡോക്ടറും പരിശോധിക്കാൻ തയ്യാറായില്ല.താൻ ബംഗാളിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരുംപ്രതികരിച്ചില്ല പിതാവ് പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനർജി ജോലിക്കെത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ സമരവുമായി മുന്നോട്ട് പോകുകയാണ്.
Chat conversation end
Type a message…
Discussion about this post