കൊൽക്കത്ത പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നാല് ഐ.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സിയാൽദ് സ്റ്റേഷൻ, ഹൗറ സ്റ്റേഷൻ എന്നിവയുടെ സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്.
ഫോട്ടോകൾ,വീഡിയോകൾ,ജിഹാദി വാചകം,സാഹിത്യം എന്നിവ അടങ്ങിയ മൊബൈൽ ഫോൺ അവരിൽ നിന്നു കണ്ടെടുത്തു. എം.ഡി ജിയാവുർ റഹ്മാൻ,മാമോനൂർ റാഷീദ് എന്നിവരാണ് രണ്ട് പ്രവർത്തകരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് പൗരന്മാരായ ഇവരെ സിയാൽദ റെയിൽവെ സ്റ്റേഷനിലെ പാർക്കിങ്ങ് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്.
ഹൗറ സ്റ്റേഷനിൽ നിന്നും എം.ഡി സാഹിൻ ആലാം, റോബിയുൽ ഇസ്ലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലം ബംഗ്ലാദേശ് സ്വദേശിയാണ്. ഇസ്ലാം ഒരു ഇന്ത്യൻ പൗരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് ഫണ്ട് ശേഖരിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട്.
മൂന്ന് ബംഗ്ലാദേശ് പൗരന്മാർ അവിടെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് ഇന്ത്യയിൽ അഭയം പ്രാപിച്ചതെന്നാണ് റിപ്പോർട്ട്.
Discussion about this post