ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത നടപടികളുമായി കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നു . കഴിഞ്ഞ ദിവസം വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയിലധികമാക്കുന്നത് അടക്കമുള്ള ഭേദഗതികളോടുള്ള ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. മുന്നേ ലോകസഭയില്‍ ബില്‍ പാസായി എങ്കിലും രാജ്യസഭയുടെ പരിഗണയിലായിരുന്നു . എന്നാല്‍ 16മത് ലോകസഭയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബില്‍ റദ്ദായി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍ വരികയായിരുന്നു. അടുത്ത സഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തരുന്ന സൂചന.
നേരത്തെ പ്രതിപക്ഷത്തിന്റേത് ഉൾപ്പെടെ സർക്കാർ 60 ഭേദഗതികളാണു ബില്ലിൽ കൊണ്ടുവന്നത്. തേഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിമുകളും തീർപ്പു വ്യവസ്ഥകളും ലളിതമാക്കി. പുതുതായി 28 വിഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിബന്ധനകളിലും ഒട്ടേറെ പരിഷ്കാരങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആംബുലന്‍സ് ഉള്‍പ്പടെയുള്ള അടിയന്തര സര്‍വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 1000 രൂപയുള്‍പ്പടെയുള്ള ഭേദഗതികളുമായാണ് നിയമം കൊണ്ട് വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപടകമുണ്ടാക്കിയാല് രക്ഷിതാക്കള്‍ക്ക് എതിരെ കേസെടുക്കും.കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യുകയും . ഈ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ധാക്കുകയും ചെയ്യും . ഇതിന് പുറമേ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ പിഴകള്‍ ( പഴയത് – പുതിയത് )
കുറ്റം
- ലൈസന്‍സില്ലാതെ ഡ്രൈവിംഗ് 500 – 5000
- അയോഗ്യതയുള്ളപ്പോള്‍ ഡ്രൈവിംഗ് 500 – 10000
- അമിതവേഗം 400 – 1000 (Light) 2000 (Medium)
- അപകടകരമായ ഡ്രൈവിംഗ് 1000 – 5000
- മദ്യപിച്ച് വാഹനമോടിക്കല്‍ 2000 – 10000
- മോട്ടോര്‍ റേസിംഗ് 500 – 5000
- പെര്‍മിറ്റില്ലാത്ത വാഹനത്തിന് 5000 – 10000
- ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍ 100 ( മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കല്‍ ) 1000
- ആംബുലന്‍സ് ഉള്‍പ്പടെയുള്ള അത്യാവശ്യ
വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയാല്‍ 0 – 10000
Discussion about this post