ഇസ്ലാമാബാദ്: സോഷ്യൽ മീഡിയയിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ. അഹ്‌സൻ രാജ മസിഹ് എന്നയാൾക്കാണ് ശനിയാഴ്ച ഭീകരവാദവിരുദ്ധകോടതി വധശിക്ഷ വിധിച്ചത്. ഇസ്‍ലാം മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഇയാൾ ടിക്‌ടോക്കിൽ പങ്കുവെച്ചെന്നാണ് ആരോപണം.
വധശിക്ഷയെ കൂടാതെ 10 ലക്ഷം രൂപ പിഴയും ചുമത്തി. വിവിധവകുപ്പുകൾ ചേർത്ത് 22 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവരുടെ ആരാധനാലായങ്ങൾക്കും വീടുകൾക്കുംനേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് തുടക്കമിട്ടത് ഇയാളിട്ട പോസ്റ്റാണെന്നാണ് കണ്ടെത്തൽ. അന്ന് ഫൈസലാബാദ് ജില്ലയിലെ ജരൻവാലയിൽ 24 പള്ളികളും എൺപതിലേറെ വീടുകളും അഗ്നിക്കിരയായിരുന്നു. കലാപത്തിൽ മുസ്‍ലിംങ്ങളായ 200-ലെറെപ്പേരെ അറസ്റ്റുചെയ്തെങ്കിലും ആരെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല. 188 പേരെ പിന്നീട് കുറ്റവിമുക്തരാക്കി.
Discussion about this post