ഒസാക്കയിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൂടിക്കാഴ്ചയിൽ ഇറാൻ, വ്യാപാരം, പ്രതിരോധം, 5ജി വിഷയങ്ങൾ ചർച്ചയായി. യു.എസ് സെക്രട്ടറി മൈക്ക് പോംപേയുടെ കൈയിൽ ഇന്ത്യയോടുളള സ്നേഹം അടങ്ങുന്ന കത്ത് അയച്ചതിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഇറാനും 5 ജി കമ്മ്യൂണിക്കേഷൻ നെറ്റ് വർക്ക്, പ്രതിരോധ സഹകരണം എന്നിവ ട്രംപുമായി ചർച്ച ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
താങ്കളെ കാണാൻ അവസരം കിട്ടിയതിൽ ഞാൻ സന്തോഷിക്കുന്നു.തിരഞ്ഞെടുപ്പിൽ വിജയിച്ചതിലെ അഭിനന്ദനത്തിന് നന്ദി. വിജയത്തിന് പിന്നാലെ ടെലിഫോണിലും അഭിനന്ദനം അറിയിക്കാൻ വിളിച്ചിരുന്നു.
പോപിയോയുമായുളള കൂടിക്കാഴ്ചയിൽ നിരവധി കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇന്ത്യയും യു.എസും തമ്മിലുളള യോഗം പ്രതീക്ഷ നൽകുന്നതാണ്.
വാഷിങ്ങ് ടണും ന്യൂഡൽഹിയും തമ്മിൽ പ്രതിരോധത്തിലും വാണിജ്യത്തിലും സഹകരിക്കാമെന്ന് ട്രംപ് ഉറപ്പ് നൽകി.ഇറാനുമായുളള പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഉടൻ നടപ്പിലാകുമെന്ന് കരുതുന്നു ട്രംപ് പറഞ്ഞു.
ടെഹ്റാനും ആറ് ലോകശക്തികളും തമ്മിലുള്ള 2015 ലെ ആണവ കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം നവംബറിൽ യുഎസ് ഇറാനിൽ ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ അസംസ്കൃത എണ്ണ കയറ്റുമതി പൂജ്യമായി കുറയ്ക്കാനും തീരുമാനിച്ചു. ഇന്ത്യയുൾപ്പെടെ ഇറാനിയൻ എണ്ണ വാങ്ങുന്നവരെ ആറ് മാസത്തേക്ക് ഇറക്കുമതി തുടരാൻ അനുവദിച്ചു.
ഒസാക്കയിലെ ജി-20 ഉച്ചക്കോടിയ്ക്ക് മുന്നോടിയായി ഇരു രാജ്യങ്ങളും ചർച്ച നടത്തി.
ഇന്ത്യയ്ക്കും ജപ്പാനും പുറമെ യു.എസ്,യു.കെ, യൂറോപ്യൻ യൂണിയൻ, അർജന്റീന,ഓസ്ട്രേലിയ, ബ്രസീൽ,കാനഡ, ചൈന,ഫ്രാൻസ്, റഷ്യ,ജർമ്മിനി, ഇൻഡോനേഷ്യ,ഇറ്റലി, മെക്സിക്കോ, റിപ്പബ്ലിക് ഓഫ് കൊറിയ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ,തുർക്കി എന്നിവർ ജി-20 ഉച്ചക്കോടിയിൽ പങ്കെടുക്കും.
Discussion about this post