ഒഡീഷയിലെയും തെലുങ്കാനയിലെയും പശ്ചിമ ബംഗാളിലെയും പാർട്ടി ഭാരവാഹികളെയാണ് നേരിട്ട് കണ്ട് സംസാരിച്ചത്. ഞായറാഴ്ച ന്യൂഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതിനും സംഘടന പുനക്രമീകരണവുമാണ് ചർച്ചയായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തെലുങ്കാന നേതാക്കളുമായി നേരിട്ട് സംവദിച്ച ശേഷം പശ്ചിമ ബംഗാൾ,ഒഡീഷ സംസ്ഥാനങ്ങളിലെ പാർട്ടി ഭാരവാഹികളുമായി സംസാരിച്ചു.
ബി.ജെ.പി വർക്കിങ്ങ് പ്രസിഡന്റ് ജെ.പി നദ്ദ യോഗത്തിൽ പങ്കെടുത്തു. തെലുങ്കാന സംസ്ഥാന നേതാക്കളായ ജി.കൃഷ്ണൻ റെഡ്ഡി, മുരളീധർ റാവു എന്നിവർ പങ്കെടുത്തു. ഒഡീഷയിൽ നിന്ന് ധർമ്മേന്ദ്ര പ്രധാൻ, പ്രതാപ് സാംരഗിയും പശ്ചിമ ബംഗാളിൽ നിന്ന് ദിലീപ് ഗോഷ്, കൈലാഷ് വിജയവർഗിയ, ദെബോശ്രീ ചൗധരി എന്നിവരും പങ്കെടുത്തു.
പശ്ചിമബംഗാളിലെ അസംബ്ലി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ആയതെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ പറഞ്ഞു. പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന ആക്രമങ്ങളെ കുറിച്ചായിരുന്നു ചർച്ചയെന്ന് പശ്ചിമ ബംഗാൾ പ്രസിഡന്റ് ദിലീപ് ഗോഷ് പറഞ്ഞു.
Discussion about this post