നിരവധി മാനനഷ്ടക്കേസുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി വരും ദിവസങ്ങളിൽ തിരക്കിലായിരിക്കും.രാജ്യത്തുടനീളം ഒന്നിലധികം മാനനഷ്ട കേസ് നേരിടുന്നതിനാൽ കോടതിയിൽ ഹാജരാകുന്ന തിരക്കിലാണ്.
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തിയെന്നാരോപിച്ച് ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിന് വ്യാഴാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി.കേസിൽ കോൺഗ്രസ് നേതാവ് ഇപ്പോൾ വിചാരണ നേരിടേണ്ടി വരും. സെപ്തംബർ 22 നാണ് മസ്കോൺ സേവ്രി മജിസ്ട്രേറ്റ് കോടതി കേസ് വിചാരണയ്ക്കായി നീക്കി വച്ചിരിക്കുന്നത്. വിചാരണയുടെ തുടർന്നുളള വാദം കേൾക്കുന്നതിനിടെ ഗാന്ധിയെ ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മഹാത്മഗാന്ധിയുടെ കൊലപാതകത്തിൽ ആർ.എസ്.എസിനെ കുറ്റപ്പെടുത്തിയെന്നാരോപിച്ച് പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ട കേസ് താനെ ജില്ലയിലെ ഭിവണ്ടിയിൽ നിലനിൽക്കുന്നുണ്ട്.ജൂണിൽ ഭിവണ്ടിയിലെ കോടതിയിൽ ഹാജരായിരുന്നു. മഹാരാഷ്ട്രയിൽ രണ്ട് മാനനഷ്ട കേസുകളാണ് നേരിടുന്നതെന്ന് അദ്ദേഹത്തിന്റെ അഭാഭാഷകൻ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ അപകീർത്തിപരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് രാഹുലിനെതിരെ ബീഹാറിലും ഗുജറാത്തിലും കേസുകൾ ഉണ്ട്. ഈ കേസുകൾക്ക് അടുത്തതായി കോടതിയിൽ ഹാജരാകണം.
ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ നൽകിയ കേസിനെതിരെ
ജൂലായ് ആറിന് ബീഹാറിലെ പാട്നയിലെ കോടതിയിൽ ഹാജരാകണം.
ഏപ്രിൽ 13 ന് കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുലിന്റെ വാക്കുകൾ മനസ്സിലാക്കിയ മോദി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 500 പ്രകാരം പ്രാദേശിക കോടതിയിൽ മാനനഷ്ട കേസ് നൽകിയിരുന്നു. നീരവ് മോദിയോ, ലളിത് മോദിയോ,നരേന്ദ്ര മോദിയോ ആകട്ടെ എല്ലാവർക്കും പൊതുവായ കുടുംബ പേരുണ്ട് എല്ലാ കളളന്മാർക്കും പൊതുവായ ഒരു കുടുംബ പേരുണ്ടെന്ന് രാഹുൽ പറഞ്ഞു. പ്രസ്താവന അപകീർത്തികരവും അപമാനകരമാണെന്നും കാണിച്ച് മാനനഷ്ട കേസ് നൽകുകയായിരുന്നു. അഹമ്മദാബാദിലും,ഗുജറാത്തിലും, സൂറത്തിലും കോടതികളിൽ രാഹുൽ മാനനഷ്ട കേസ് നേരിടേണ്ടി വരും.
Discussion about this post