കേരളത്തിലെ ബി.ജെ.പി അംഗത്വ വിതരണം ക്യാംപെയിൻ ശനിയാഴ്ച ആരംഭിക്കും. ജൂലായ് ആറ് മുതൽ 11 വരെ പ്രാഥമിക അംഗങ്ങളെ ചേർക്കുന്ന പ്രക്രിയ നടക്കും. ജൂലായ് ആറിന് വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ക്യാംപെയിന് തുടക്കം കുറിക്കും. ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് സംസ്ഥാനതല അംഗത്വ വിതരണ ക്യാംപെയിൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യും. 15 ലക്ഷം അംഗങ്ങളാണ് കേരളത്തിൽ ഉളളത് ഇത് 30 ലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ, ആദിവാസി, പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ പ്രത്യേക കർമ്മ പരിപാടി നടത്തും.
ശനിയാഴ്ച തന്നെ ജില്ലാ തല ക്യാംപെയിന് തുടക്കം കുറിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശൻ അറിയിച്ചു. നിരവധി പ്രമുഖർ ബി.ജെ.പിയിലെത്തുമെന്നാണ് സൂചന. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഏഴാം തീയതി അംഗത്വ ദിനമായി ആചരിക്കും.
ഓൺലൈൻ വഴിയും മൊബൈൽ മിസ്ഡ് കോളിലൂടെയും അപേക്ഷ ഫോറവും വഴി അംഗത്വം എടുക്കാവുന്നതാണ്.റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കോളനികൾ,പ്രധാന നഗര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മെമ്പർഷിപ്പ് ബൂത്തുകളും ഹെൽപ്പ് ഡസ്കുകളും സ്ഥാപിക്കും.
Discussion about this post