സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാകുമ്പോള് ജാഗ്രത പാലിക്കണമെന്ന് സൈനിക ഓഫീസർമാർക്ക് നിര്‍ദേശം. സെന്യത്തിന്റെ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെയാണ് നിര്‍ദേശം.
വിരമിച്ച സൈനികരുടെ ഗ്രൂപ്പുകളില്‍ പോലും അംഗങ്ങളാകരുതെന്നാണ് നിര്‍ദേശം. ജൂണ്‍ 24ന് പുറപ്പെടുവിച്ച പുതിയ നയപ്രകാരം സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നവർ അംഗങ്ങളായുള്ള ഗ്രൂപ്പുകളില്‍ മാത്രമേ സൈനിക ഓഫീസർമാർക്ക് അംഗങ്ങളാകാന്‍ പാടുള്ളു.മറ്റ് ഗ്രൂപ്പുകളില്‍നിന്ന് സൈനിക ഓഫീസർമാർ പുറത്തുവരണം. സൈനികര്‍ മാത്രമുള്ള ഗ്രൂപ്പാണെങ്കിലും സുരക്ഷാവീഴ്ചയുണ്ടാകുന്നുണ്ടോ എന്ന കാര്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം.
സൈനികരുടെ പോസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങൾ കുടുംബാംഗങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തരുതെന്നും നിർദേശമുണ്ട്. ഓഫീസർമാർ മാത്രം അംഗങ്ങളായ ഗ്രൂപ്പുകളിൽ പോലും പൊതുവായ കാര്യങ്ങൾ മാത്രമെ പങ്കു വെക്കാവു എന്നും ലൊക്കേഷൻ മുതലായ അന്വേഷണങ്ങൾക്ക് മിലിട്ടറി ടെലഫോൺ സർവീസ് ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നസാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ വിദേശചാര സംഘടനകള്‍ സൈനികരഹസ്യങ്ങള്‍ ചോര്‍ത്തുന്നത് തടയാനാണ് ഈ നീക്കം.
Discussion about this post