ക്രിമിനൽ മാനനഷ്ടകേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെളളിയാഴ്ച അഹമ്മദാബാദിലെ മെട്രോ പൊളീറ്റൻ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. . അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും, അതിന്റെ ചെയർമാൻ അജയ് പാട്ടേലും സമർപ്പിച്ച ക്രിമിനൽ മാനനഷ്ടക്കേസ്ലാണ് രാഹുല്‍ഗാന്ധി അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരായത്.
പാർട്ടിയുടെ ദേശീയ വക്താവ് രൺദീപ് സിംഗ് സുർജോവാലയ്ക്കും സമൻസ് അയച്ചതിനാൽ വെളളിയാഴ്ച ഹാജരാകുമെന്ന് ദോഷി പറഞ്ഞു.2016 നവംബർ എട്ടിന് നോട്ടു നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു. ഈ കാലഘട്ടത്തിൽ 745.59 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ കൈമാറാൻ അഴിമതി നടത്തിയതിൽ അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കിന് പങ്കുണ്ടെന്ന് രാഹുൽഗാന്ധിയും, സുർജോ വാലയും ആരോപിച്ചതിനെ തുടർന്നാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എ.ഡി.സി ബാങ്കിന്റെ ഡയറക്ടർമാരിൽ ഒരാളാണ്. ഇരു നേതാക്കൾക്കെതിരെയും പ്രാഥമിക തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് കോടതി ഏപ്രിൽ ഒൻപതിന് സമൻസ് അയച്ചു. കോൺഗ്രസ് നേതാക്കൾ ബാങ്കിനെതിരെ തെറ്റായ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചതായി പരാതിക്കാർ പറഞ്ഞു.
രാഹുൽ ഗാന്ധിയെയും സുർജോവാലയെയും വിളിക്കുന്നതിന് മുൻപ് ക്രിമിനൽ നടപടി ക്രമങ്ങളുടെ 202 ാം വകുപ്പ് പ്രകാരം കോടതി അന്വേഷണം നടത്തിയിരുന്നു. ഒരു വ്യക്തിക്കെതിരെ നടപടിയെടുക്കാൻ മതിയായ അടിസ്ഥാനമുണ്ടോ എന്ന് തീരുമാനിക്കാനുളള അന്വേഷണമായിരുന്നു അത്.
മുബൈ ആസ്ഥാനമായുളള പ്രവർത്തകന്റെ വിവരാവകാശ അന്വേഷണത്തിന് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്പ്മെന്റ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇരു നേതാക്കളും ആരോപണം ഉന്നയിച്ചത്. അത്രയും വലിയ കറൻസി ബാങ്ക് കൈമാറ്റം ചെയ്തിട്ടില്ലെന്ന് എ.ഡി.സിയും പട്ടേലും അറിയിക്കുകയായിരുന്നു.
Discussion about this post