കർണ്ണാടകത്തിൽ തട്ടിപ്പ് കേസിൽ വിമത എം.എൽ.എയെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിനെതിരെ ബി.ജെ.പി. സർക്കാർ സംവിധാനങ്ങൾ കുമാരസ്വാമി ദുരുപയോഗം ചെയ്യുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് കോൺഗ്രസ് വിമത എം.എൽ.എ റോഷൻ ബെയ്ഗനെ അറസ്റ്റ് ചെയ്തിരക്കുന്നത്.
രണ്ടായിരം രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയുടെ ഭാഗത്ത് നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.ബംഗ്ളൂരു വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
പൊലീസിനെ കണ്ടപ്പോൾ ബെയ്ഗൻ കടന്നു കളഞ്ഞെന്നും ബി.എസ് യെദ്യൂരപ്പയുടെ പി.എ സന്തോഷു ഒപ്പം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കുമാര സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപെ ഇയാൾ കോൺഗ്രസിന് എതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു.ഇയാളെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
Discussion about this post