കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം വിശ്വാസ വേട്ടേടുപ്പില് വിമത എംഎന്‍എമാരെ പങ്കടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി.അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീകര്‍ക്ക് തീരുമാനമെടുക്കാം.
ഈ കേസിലെ ഭരണഘടനമായ വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
രാജി അംഗീകരിക്കാന്‍ സ്!പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാരാണ് ഹര്‍ജി നല്‍കിയത്. എംഎല്‍എമാരുടെ രാജികത്തുകളിന്മേല്‍ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയിരുന്നു.
ഭരണഘടനയുടെ 190 ാം അനുഛേദം പ്രകാരം രാജികത്തുകളിന്മേല്‍ വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാന്‍ ആകില്ലെന്നും സ്പീക്കര്‍ വാദിച്ചിരുന്നു. ഇതോടെയാണ് ഈ കേസിലെ ഭരണഘടനാപരമായ വശങ്ങള് വിശദമായി പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
വിശ്വസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ല എന്ന നിര്‍ദ്ദേശം വിമത എംഎല്‍എമാര്‍ക്ക് ആശ്വാസകരമാണ്. ഇതോടെ വിപ്പ് ഇവര്‍ക്ക് ബാധകമാവില്ല എന്നാണ് വിലയിരുത്തല്‍.
Discussion about this post