വിവരാവകാശ നിയമം ഭേദഗതി ചെയ്യുന്നതിനുളള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്.മുഖ്യ വിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും തുല്യമായ പദവി നൽകുന്നത് പിൻവലിക്കുന്നതാണ് ഭേദഗതി.
ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂലും സഭ വിട്ട് ഇറങ്ങി പോയി. വിവരാവകാശ കമ്മീഷണർമാരുടെ വേതനവും മറ്റു വ്യവസ്ഥകളും കേന്ദ്രസർക്കാരിന് നിശ്ചയിക്കാം.ഹൈദരബാദ് എം.പി അസദുദ്ദീൻ ഒവൈസി ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 224 പേർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 9 പേർ എതിർത്തു.
Discussion about this post