ആലത്തൂരിലെ എം.പി രമ്യ ഹരിദാസിന് കാർ വാങ്ങുന്ന വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത. യൂത്ത് കോൺഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. രമ്യയ്ക്ക് കാർ വാങ്ങണമെങ്കിൽ ലോൺ കിട്ടുമെന്ന് മുല്ലപ്പളളി പറഞ്ഞു.
അതേ സമയം കാർ വാങ്ങാനുളള യൂത്ത് കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തെ അനിൽ അക്കര എം.എൽ.എ സ്വാഗതം ചെയ്തിരുന്നു. തീരുമാനം വിവാദമായതിനെ തുടർന്നാണ് മുല്ലപ്പിളളിയുടെ ഇടപെടൽ.
ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് രമ്യയ്ക്ക് വേണ്ടി കാർ വാങ്ങാൻ പണം പിരിവിടാൻ തീരുമാനിച്ചത്. ഓഗസ്റ്റ് ഒൻപതിന് വടക്കഞ്ചേരി മന്ദം മൈതാനിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോൽ കൈമാറുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.
പത്ത് ലക്ഷം രൂപയാണ് കാറിന്. ഇതിനായി കൂപ്പൺ പിരിവിലൂടെ പണം കണ്ടെത്താനായിരുന്നു യൂത്ത് കോൺഗ്രസിന്റെ ശ്രമം. ആലത്തൂരുകാർക്ക് വേണ്ടിയുളള വാഹനമാണ് ഇതെന്ന് രമ്യ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് എം.പിയ്ക്ക് വേണ്ടിയാണ് വാഹനം വാങ്ങി നൽകുന്നത്.അതിൽ അഭിമാനം കൊള്ളുന്നുവെന്നും അവർ പറഞ്ഞു.
Discussion about this post