രാംപുർ: സമാജ് വാദി പാർട്ടി എം പിയായ അസം ഖാനെതിരായ ഭൂമി കൈയ്യേറ്റ കേസ് അന്വേഷിക്കൻ ഒമ്പത് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ കുമാർ സിംഗ് അറിയിച്ചു.
ഭൂമാഫിയ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയ അസം ഖാനെതിരെ ജൂലൈ 21ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അസം ഖാനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ രാം നായിക് അനുമതി നൽകിയിരുന്നു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് 26 കേസുകളാണ് അസം ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ട പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post