മുംബൈ: ശക്തമായ മഴയെ തുടർന്ന് പിടിച്ചിട്ട മുംബൈ- കോലാപ്പൂർ മഹാലക്ഷ്മി എക്സ്പ്രസ്സിൽ കുടുങ്ങിയത് 700 യാത്രക്കാർ. മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള വംഗാനിക്കും ബദ്ലാപുരിനും ഇടയിലാണ് ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ട്രെയിൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
ട്രെയിന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് ബോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ ഓഫീസ് അറിയിച്ചു.
യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.. മുംബൈയില്‍ നിന്നും വ്യോമസേന ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു.
ട്രെയിനിൽ നിന്ന് പുറത്തിറങ്ങരുതെന്ന് റെയിൽവെ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകളും ഒപ്പം ദുരന്തനിവാരണ സേനയുടെ ആറ് ടീം റബർ ബോട്ടുകളുമായെത്തുമെന്നും മന്ത്രി ഏക്നാഥ് ഗെയ്ക് വാദ് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഇരുനൂറോളം യാത്രക്കാരെ ഇതിനോടകം രക്ഷപ്പെടുത്തിയെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Discussion about this post