പശ്ചിമ ബംഗാളിനെ കാശ്മീരാക്കി മാറ്റാനുളള ശ്രമമാണ് മുഖ്യമന്ത്രി മമത ബാനർജി നടത്തുന്നതെന്ന് ബി.ജെ.പി എം.പി അർജുൻ സിങ്ങ്.തന്റെ അധികാരം ഉപയോഗിച്ച് അവർ പീഡനം തുടർന്ന് കൊണ്ടിരിക്കുകയാണ്.
അധികാരം ഉപയോഗിച്ച് അവർ എന്തും ചെയ്യും. അധികാരം നഷ്ടപ്പെടുമെന്ന പേടിയാണ് മമതയ്ക്കെന്നും അർജുൻ പറഞ്ഞു. ഒരു ദിവസം അധികാരം ് നഷ്ടപ്പെട്ടാൽ അവർ അവരെ തന്നെ കൊല്ലും. ബംഗ്ലാദേശികൾക്കും റോംഹിഗ്യൻസിനും വോട്ടിന് വേണ്ടി ഷെൽട്ടർ ഒരുക്കുകയാണ് അവർ. ഇതോടെ ബംഗാൾ കാശ്മീരിന് തുല്യമാകും.
ബംഗാളിൽ നടക്കുന്ന ആക്രമണങ്ങളും മറ്റും മനസ്സിലാക്കുന്നുണ്ടെങ്കിലും പൊലീസ് അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം അവർ മമതയ്ക്ക് വേണ്ടി ജോലി നോക്കുന്നവരാണ്.107 ഓളം തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയുമായി അടുത്ത് നിൽക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പ് 2021 ന് മുൻപ് ബംഗാളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിന് ശേഷം 500 ഓളം ആളുകൾ ബി.ജെ.പിയിൽ ചേരുന്ന ചടങ്ങും നടന്നു.
Discussion about this post