കോട്ടയം മേലുകാവിൽ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാ ഞ്ച് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. എഡിജിപി ഇന്റലിജൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം. കോട്ടയം മേലുകാവിൽ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് പിന്നീട് ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് യുവാവിന്റെ പിതാവ് രാജു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിൽ വെച്ചെന്ന ആരോപണം പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നടത്തി എത്രയും വേഗം കുറ്റപത്രം സമർപിക്കാനാണ് കോടതിയുടെ നിർദേശം.
ഒരു വാഹന ഇടപാടുമായി ബന്ധപ്പെട്ട പരാതി നൽകാൻ മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷ് എന്ന യുവാവിനെ മേലുകാവ് എസ്ഐ സന്ദീപും സംഘവും തടഞ്ഞുവെച്ച് മർദിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും മാല മോഷണ കേസിൽ പ്രതിയാക്കുകയുമായിരുന്നു എന്നാണ് ഹർജിയിലെആരോപണം. പിന്നീട് യുവാവ് ആത്മഹത്യ ചെയ്തു. പോലിസ് അതിക്രമം ഫേസ് ബുക്കിൽ വെളിപ്പെടുത്തിയ ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.മാർച്ച് ആറിന് ആയിരുന്നു സംഭവം .
Discussion about this post