എല്ലാം സാധാരണമാണ്, സംസ്ഥാനത്തിന്റെ പ്രത്യേക പദവി സംബന്ധിച്ച് വലിയ തീരുമാനങ്ങൾ എടുക്കുമെന്ന അഭ്യൂഹങ്ങൾക്ക് ജനങ്ങൾ ചെവി കൊടുക്കരുതെന്ന് ജമ്മു കാശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്.
ഇവിടെ ധാരാളം കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. അവയൊന്നും ശ്രദ്ധിക്കരുത്. എല്ലാം നല്ലതാണ്, എല്ലാം സാധാരണമാണ് ഗവർണ്ണർ മാലിക് പറഞ്ഞു. ജമ്മു കാശ്മീർ താഴ് വരയിലെ ക്രമസമാധാന സാധ്യതകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയ വഴി ഒരു ഓർഡർ പ്രചരിക്കുന്നുണ്ട്. എന്നാൽ ആ ഓർഡർ സാധുവല്ലെന്ന് മാലിക് പറഞ്ഞു. കേന്ദ്ര സായുധ അർദ്ധ സൈനിക വിഭാഗത്തിന്റെ 100 കമ്പനികളെ താഴ് വരയിലേക്ക് അയക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 35 റദ്ദാക്കുന്നുവെന്ന അഭ്യൂഹമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രത്യേക താമസവും തൊഴിൽ അവകാശവും ഭരണ ഘടന നൽകുന്നതാണ് ഈ ആർട്ടിക്കിൾ.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ചില കേന്ദ്ര സർക്കാർ വകുപ്പുകളും പുറപ്പെടുവിച്ച ഉത്തരവുകൾ ജമ്മു കാശ്മീരിനെ സംബന്ധിച്ച് പ്രധാന തീരുമാനം നടക്കുന്നുവെന്ന ഊഹാപോഹങ്ങൾക്ക് വഴിമാറിയിരിക്കുകയാണെന്ന് ഗവർണ്ണർ ചൂണ്ടിക്കാട്ടി.
Discussion about this post