ഡൽഹി: ഉന്നാവ് പീഡനക്കേസും അതുമായി ബന്ധപ്പെട്ട് നടന്ന അപകടത്തെക്കുറിച്ചും സുപ്രീം കോടതി സിബിഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം അന്വേഷണത്തിന്റെ ഭാഗമായി ലഖ്നൗവിലാണ് ഉള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരുമായി ടെലിഫോണിൽ ബന്ധപ്പെട്ട് ഉച്ചക്ക് ശേഷം വിവരം അറിയിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു.
കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ കേസ് സിബിഐ അന്വേഷിക്കുന്നത്. കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എം എൽ എ കുൽദീപ് സിംഗ് സെംഗാറിനെ പാർട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
അതേസമയം അപകടത്തിന് കാരണമായ ട്രക്കിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവായിട്ടുണ്ട്. സമാജ് വാദി പാർട്ടി നവാബ് ഗഞ്ച് ബ്ലോക്ക് അദ്ധ്യക്ഷനാണ് ഇയാൾ.
Discussion about this post