മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നടപടികള്‍ക്കായി പൊലീസ് കിംസ് ആശുപത്രിയിലെത്തി.
ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് റിമാൻഡിൽ സുഖവാസം എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ശീതീകരിച്ച മുന്തിയ മുറിയിൽ ടിവികാണാനും ഫോൺ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പൊലീസും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയും. മിക്ക സമയങ്ങളിലും ശ്രീറാം വാട്സ്ആപ്പിൽ ഓൺലൈനിലാണെന്നതിന്റെ തെളിവ് ലഭിച്ചു.അതേസമയം ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ വൈകുകയാണ്.
Discussion about this post