സമാജ് വാദി പാർട്ടി എം.പി സജ്ഞയ് സേത്ത് രാജ്യസഭയിൽ നിന്നും രാജിവച്ചു. ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. സമാജ് വാദി പാർട്ടിയ്ക്ക് കിട്ടുന്ന മൂന്നാം പ്രഹരം ആണിത്. മൂന്നാഴ്ചയ്ക്കുളളിൽ മൂന്ന് പേരാണ് പാർട്ടി വിട്ടത് എസ്.പി ആർ.എസ് അംഗമായ സുരേന്ദ്ര സിംഗ് നഗർ കഴിഞ്ഞ ആഴ്ച പാർട്ടി അംഗത്വം രാജിവച്ചു.ജൂലായ് 15 ന് നീരജ് ശേഖർ പാർട്ടി വിട്ടതോടെയാണ് രാജി ആരംഭിച്ചത്. പാർട്ടിയിൽ സജീവ പ്രവർത്തകനായിരുന്ന സേത്തിന്റെ രാജി അക്ഷരാർത്ഥത്തിൽ പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
സേത്ത് രാജിവച്ചതോടെ രാജ്യ സഭയിൽ സമാജ് വാദി പാർട്ടിയുടെ അംഗബലം 10 ആയി കുറഞ്ഞു. സമാജ് വാദി പാർട്ട അംഗങ്ങളായ സുരേന്ദ്ര നഗർ,സഞ്ജയ് സേത്ത്, കേൺഗ്രസ് അംഗം ഭുവനേശ്വർ കലിത എന്നിവരുടെ രാജി സ്വീകരിച്ചതായി രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു അറിയിച്ചു.
സമാജ് വാദി പാർട്ടിയുടെ സ്ഥാപകനും പാർട്ടിയുടെ ഇപ്പോഴത്തെ മുഖ്യ രക്ഷാധികാരിയുമായ മുലായംസിംഗ് യാദവ്, എസ്.പി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദ്വ് എന്നിവരുമായി അടുത്ത ബന്ധമുളള ആളാണ് സഞ്ജയ് സേത്ത്. നീരജിൽ നിന്നും സുരേന്ദ്രയിൽ നിന്നും വ്യത്യസ്തമായി പാർട്ടി ട്രഷറർ സ്ഥാനം വഹിച്ച ആളാണ് സേത്ത്. 2017 ജനുവരിയിൽ പാർട്ടി ദേശീയ പ്രസിഡന്റായി അഖിലേഷ് യാദവ് എത്തുമ്പോൾ ട്രഷററായി സേത്തിനെ നിർദ്ദേശിച്ചു. 2016ൽ രാജ്യസഭയിലേക്ക് അയച്ചിരുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സേത്തിന്റെ രാജി സമാജ് വാദി പാർട്ടിയെ തളർത്തിയിരിക്കുകയാണ്.
Discussion about this post