അതിർത്തികടന്നെത്തിയ പാക്ക് പോർ വിമാനം തകർക്കുന്നതിനിടെ പാക്ക് പട്ടാളത്തിന്റെ പിടിയിലാവുകയും പിന്നീട് മോചിതനാകുകയും ചെയ്ത എയർഫോഴ്സ് വിങ്ങ് കമ്മാൻഡർ അഭിനന്ദൻ വർത്തമാനെ രാജ്യം സൈനിക ബഹുമതി നൽകി ആദരിക്കും. അഞ്ച് മിറേജ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ജയ്ഷ- ഇ-മുഹമ്മദിന്റെ തീവ്രവാദ കേന്ദ്രത്തിൽ ബോംബുകൾ എറിയുകയും പാക്കിസ്ഥാന്റെ യുദ്ധവിമാനം തകർക്കുകയും ചെയ്ത അഭിനന്ദന് വീരചക്ര ലഭിച്ചേക്കുമെന്നാണ് സൂചന. വർത്തമാനും മിറേജ് 2000 പൈലറ്റുമാർക്കും ധീരതയ്ക്കുളള അവാർഡ് ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 27 നാണ് ഇന്ത്യൻ എർഫോഴ്സിന്റെ മിഗ് 21 ബൈസൺ ജെറ്റ് തകർന്ന് അഭിനന്ദൻ പാക്കിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങിയത്. ഇതിന് മുന്നോടിയായി പാക്കിസ്ഥാന്റെ എഫ്-16 യുദ്ധ വിമാനം അഭിനന്ദൻ തകർത്തിരുന്നു. പാക്കിസ്ഥാനിലെ ബാലക്കോട്ടിൽ തീവ്രവാദ താവളത്തിൽ ബോംബുകൾ നിർമ്മിക്കുന്നതിന് കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വിങ്ങ് കമ്മാൻഡർ അഭിനന്ദൻ വർത്തമാനും സൈനികരും ഓപ്പറേഷൻ നടത്തിയത്.
പാക്കിസ്ഥാന്റെ യുദ്ധ വിമാനം തകർത്ത് വർത്തമാൻ ചരിത്രം കുറിക്കുകയായിരുന്നു. പാക്ക് പിടിയിലായെങ്കിലും മാർച്ച് ഒന്നിന് പാക്കിസ്ഥാൻ അദ്ദേഹത്തെ വിട്ടയച്ചു.
Discussion about this post