ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള അതിർത്തി തർക്കം രൂക്ഷമാകുമ്പോൾ യു.എസ് പ്രതിനിധി ഇന്ത്യ സന്ദർശനത്തിന് എത്തുന്നു.യു.എസ്.ഡപ്യൂട്ടി സെക്രട്ടറി ജോൺ .ജെ.സുല്യവാൻ രണ്ട് രാജ്യങ്ങളാണ് സന്ദർശിക്കുന്നു. ആഗസ്റ്റ് 11 മുതൽ 17 വരെയുളള സന്ദർശനത്തിൽ ഇന്ത്യയിലും ഭൂട്ടാനിലും എത്തും. ഇരു രാജ്യങ്ങളും തമ്മിലുളള വാഷിങ്ങ് ടൺ സഹകരണം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഇന്തോ- പസഫിക് റീജിയൺ സംരക്ഷണ നിയമങ്ങളും ഇരു രാജ്യങ്ങളുമായും ചർച്ച ചെയ്യും.
ഭൂട്ടാൻ സർക്കാരുമായുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിപൂലികരിക്കുന്നതിനുമാണ് സന്ദർശനമെന്ന് സുല്യവന്റെ ഡെപ്യൂട്ടി സെക്രട്ടറി തിമ്ഫു പറഞ്ഞു.ഇന്ത്യയും- യു.എസും തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും.ഡൽഹിയിൽ എത്തുന്ന സുല്യവൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യു.എസ് ഫോറത്തിൽ സംസാരിക്കും. തന്ത്ര പ്രധാന മേഖലകളിലെ സഹകരണം, സാമ്പത്തിക വളർച്ച, നിയമങ്ങളും ചർച്ചയാകുമെന്ന് യു.എസ് അറിയിച്ചു.
Discussion about this post