അംബേദ്കറുടെ പ്രതിമ നശിപ്പിച്ചതിനെ തുടർന്ന സംഘർഷം രൂക്ഷമായ മധ്യപ്രദേശിൽ കനത്ത സുരക്ഷ ഒരുക്കി. സാഗർ ജില്ലയിൽ പൊലീസ് സേനയെ വിന്യസിച്ചു. ഇന്ത്യയുടെ ഭരണഘടനാ ശില്പിയുടെ പതിറ്റാണ്ടുകൾ പഴക്കമുളള പ്രതിമ ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതർ നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഗ്രാമവാസികൾ പ്രതിമയ്ക്ക് സമീപം ധർണ്ണ ഇരുന്ന് പ്രതിഷേധിച്ചു. അജ്ഞാതരായ ആളുകൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും സേനയെ വിന്യസിക്കുകയും ചെയ്തു.
രണ്ടാം തവണയാണ് അംബേദ്കർ പ്രതിമ നശിപ്പിക്കപ്പെടുന്നതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. പ്രതികൾക്കായി തിരച്ചിൽ ഈർജ്ജിതമാക്കിയിട്ടുണ്ടെന്ന് സാഗറിലെ മാൽത്തൗൺ സബ് ഡിവിഷണൽ പോലീസ് ഓഫീസർ കോലി പറഞ്ഞു. ഇത്തരം സംഭവം ആവർത്തിക്കുന്നത് തടയാൻ പ്രതിമയ്ക്ക് സമീപം സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചു. സമീപ പ്രദേശത്ത് പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് ബി.ജെ.പി എം.എൽ.എ ഭൂപേന്ദ്ര സിംഗ് പറഞ്ഞു.
Discussion about this post