അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇന്ത്യ പോരാട്ടം ശക്തമാക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ മാത്രമല്ല റഷ്യ, തുർക്കി, അഫ്ഗാനിസ്ഥാൻ, ഇറാൻ ,ഇറാഖ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും പോരാട്ടം ശക്തമാക്കണം.
‘ഇന്ത്യ അവിടെ തന്നെയാണ് ,അവർ യുദ്ധം ചെയ്യുന്നില്ല, ഞങ്ങൾ അതിനെതിരെ പോരാടുകയാണ’് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ യു.എസ് സൈന്യത്തെ നിലനിർത്തുമോ അതോ സമാധാന ചർച്ചകൾക്ക് ശേഷം പിന്മാറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. പാക്കിസ്ഥാൻ തൊട്ടടുത്താണ്. അവർ അതിനെതിരെ പോരാടുന്നത് വളരെ കുറച്ച് മാത്രമാണ്. ആ നയം ശരിയല്ലെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഐ.എസ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് നടന്ന ചാവേർ ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടു.യുദ്ധം തുടരാൻ താത്പര്യമില്ലെന്ന് യു.എസ് പ്രസിഡന്റ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയുമായി പുതിയ പ്രതീക്ഷ പങ്കുവച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് അമേരിക്കയുടെ സുപ്രധാന ചുവടവയ്പായാണ് നിരീക്ഷിക്കപ്പെടുന്നത്.
Discussion about this post