കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കശ്മീരിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഭരണ കൂടം. പ്രതിപക്ഷ നേതാക്കൾക്കൊപ്പം രാഹുൽഗാന്ധി ഇന്ന് കശ്മീർ സന്ദർശിക്കാനിരിക്കെയാണ് ഭരണ കൂടം ആവശ്യവുമായി എത്തിയിരിക്കുന്നത്.സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ, കെ.സി.വേണുഗോപാൽ ഉൾപ്പടെയുളള നേതാക്കളാണ് കശ്മീർ സന്ദർശിക്കുന്നത്.
ഇപ്പോൾ കശ്മീരിലേക്ക് നേതാക്കൾവരുന്നത് ജനങ്ങൾക്ക് സാരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കൂടാതെ ഇപ്പോഴും കശ്മീരിലെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നുണ്ടെന്നും ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ അറിയിച്ചു. നേതാക്കൾ വരുന്നതോടെ ഇവിടങ്ങളിൽ ഏർ പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനമാകുമെന്നും അറിയിച്ചു. കശ്മീരിലെ നടപടികളോട് നേതാക്കൾ സഹകരിക്കണം. ക്രമസമാധാന നിലനിർത്തുകയും, മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതിന്റെ പ്രധാന്യം മനസ്സിലാക്കണം.
370ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കാശ്മീരിൽ അക്രമ സംഭവങ്ങൾ അരങ്ങേറുന്നുവെന്നും കാശ്മീർ സംബന്ധമായ വിവരങ്ങൾ വസ്തുനിഷ്ഠമായി പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. രാഹുലിന് വേണമെങ്കിൽ പ്രത്യേക വിമാനം അയയ്ക്കാമെന്നും കാശ്മീരിലെത്തി സ്ഥിതിഗതികൾ മനസിലാക്കിയിട്ട് വിമർശനങ്ങൾ ഉന്നയിക്കെന്നുമായിരുന്നു ഗവർണ്ണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു.
Discussion about this post