യു.എൻ പൊതുസഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും നേർക്കു നേർ എത്തും. ഒരേ ദിവസം രണ്ടു പേരുടെയും പ്രസംഗത്തിന് യു.എൻ പൊതുസഭ വേദിയാകും.സെപ്റ്റംബർ 27 നാണ് ഇരുവരും പ്രസംഗിക്കുന്നത്. സഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പേടിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. കശ്മീർ വിഷയത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കൊപ്പം എന്നതും പാക്കിസ്ഥാന് തിരിച്ചടിയാണ്്.കശ്മീർ വിഷയം ആഭ്യന്തരകാര്യമാണെന്ന ഇന്ത്യയുടെ നിലപാട് പൊതുസഭയിലും മോദി ഉന്നയിക്കും. ഈ നിലപാടിനെ ഉയർത്തിപ്പിടിച്ചായിരിക്കും മോദിയുടെ പ്രസംഗം.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിലും,രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിലും പ്രതിഷേധിക്കാൻ യു.എൻ.മനുഷ്യാവകാശ സംഘടനകളോട് പാക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം ഭീകരർക്ക് സഹായം നൽകിയതിനെ തുടർന്ന് പാക്കിസ്ഥാനെ് യു.എൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post