ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്നും പിഴ ഇനത്തിൽ റെയിൽവേ നേടിയത് 1377 കോടി രൂപ. 2016 നും 2019 നും ഇടയിലാണ് ഇത്രയും വരുമാനം നേടിയത്. ടിക്കറ്റില്ലാത്ത യാത്രക്കാർക്കുളള പിഴയിലൂടെ റെയിൽവേയുടെ വരുമാനം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 31 ശതമാനം വർധിച്ചു.
ടിക്കറ്റില്ലാതെയുളള യാത്ര തടയുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്രയും പിഴ ഇനത്തിൽ റെയിൽവെ നേടിയത്. റെയിൽവേ കൺ വെൻഷൻ കമ്മിറ്റി ടിക്കറ്റ് ഇല്ലാതെയുളള വരുമാനം നഷ്ടപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തുടനീളമുളള ടിക്കറ്റ് ഇല്ലാത്ത യാത്രക്കാക്കാരെ നിരീക്ഷിക്കാനും പിഴ ഈടാക്കാനും റെയിൽവെ ബോർഡ് സോണൽ അധികൃർ നിർദ്ദേശിച്ചു.
മധ്യപ്രദേശ് ആസ്ഥാനമായുളള പ്രവർത്തകൻ സമർപ്പിച്ച വിവരാവകാശ കണക്കനുസരിച്ച് 2018-2019 ൽ മാത്രം 530.06 കോടി രൂപ പിഴ ഇനത്തിൽ ഈടാക്കി. ഒരു വ്യക്തി തുക നൽകാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ പണം അടയ്ക്കാനുളള പണമില്ലെങ്കിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറും. സെക്ഷൻ 137 ആണ് ഇയാളുടെ മേൽ ചുമത്തുന്നത്. മജിസ്ട്രേറ്റിന് മുന്നിലെത്തിയാൽ 1000 രൂപ പിഴ നൽകണം. ഇത് നൽകാനായില്ലെങ്കിൽ ആറ് മാസം വരെ ജയിലിൽ കിടക്കണം.
Discussion about this post