പുൽവാമ ജില്ലയിലെ വനപ്രദേശത്ത് നിന്ന് ഗുജ്ജാർ സമുദായത്തിൽപെട്ട രണ്ട് നാടോടികളെ തീവ്രവാദികൾ തട്ടികൊണ്ട് പോയി. പിന്നീട് ഒരാളെ വെടിവച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് പുൽവാമ ജില്ലയിലെ ട്രാലിലെ വനമേഖലയിൽ നിന്ന് അജ്ഞാത തോക്കുധാരികൾ എത്തിയത്. രാജൗരി ജില്ലയിലെ അബ്ദുൾ ഖദീർ കോഹ്ലി, ശ്രീനഗറിലെ ഖോൺമോ സ്വദേശി മൻസൂർ അഹമ്മദ് എന്നിവരെയാണ് തട്ടികൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു. അബ്ദുൾ ഖാദർ കേഹ്ലിയെയാണ് കൊലപ്പെടുത്തിയത്.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഈ സമുദായത്തിന് നേരെ നടക്കുന്ന ആദ്യ തീവ്രവാദി ആക്രമണം ആണിത്. ഓഗസ്റ്റ് 20 ന് വടക്കൻ കശ്മീരിലെ ബാരാമുളള ജില്ലയിൽ നടന്ന വെടിവയ്പിൽ ഒരു ലക്ഷർ ഇ തൊയ്ബ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ സൈനികനും മരിച്ചിരുന്നു.
Discussion about this post