മുംബൈ: സാമ്പത്തിക പ്രതിസന്ധിയെന്ന കുപ്രചാരണങ്ങൾക്ക് വൻ തിരിച്ചടി. 2024ന് മുൻപ് രാജ്യത്ത് 28 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ്. വ്യത്യസ്ത ഉപഭോക്തൃസമൂഹങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും സഞ്ജീവ് സിംഗ് അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ ഒ സി പ്രതിദിനം അഞ്ച് ദശലക്ഷം ബാരലിന്റെ വ്യാപാരമാണ് നടത്തുന്നത്. പതിനൊന്ന് റിഫൈനറികളിൽ നിന്നായി രാജ്യത്തിന്റെ ആവശ്യത്തിന്റെ മൂന്നിലൊന്നും നിറവേറ്റുന്ന സ്ഥാപനമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.
രാജ്യത്ത് വരുന്ന എട്ടുവർഷത്തിനുള്ളിൽ 200 ബില്ല്യൺ രൂപ പെട്രോ കെമിക്കൽ മേഖലയിലും 100 ബില്ല്യൺ രൂപ നഗരകേന്ദ്രീകൃത പാചകവാതക മേഖലയിലും നിക്ഷേപിക്കാനൊരുങ്ങുന്നതായും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.
Discussion about this post