ഡൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. മസൂദ് അസറിന് പുറമെ ലഷ്കർ ഇ ത്വയിബ സ്ഥാപക നേതാവ് ഹഫീസ് മുഹമ്മദ് സയീദ്, സാകി ഉർ റഹ്മാൻ ലഖ്വി, ബോംബെ ഭീക്രാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ദാവൂദ് ഇബ്രാഹിം തുടങ്ങിയവരെയും ഇന്ത്യ ഭീകരന്മാരായി പ്രഖ്യാപിച്ചു.
യു എ പി എ നിയമപ്രകാരമാണ് ഇവരെ ഭീകരന്മാരായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഭീകരവാദ സംഘടനകൾ മാത്രമായിരുന്നു യു എ പി എ പ്രകാരം ഭീകരതയുടെ പട്ടികയിൽ വന്നിരുന്നത്. എന്നാൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ നടപ്പിൽ വരുത്തിയ ഭേദഗതി പ്രകാരം ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്ന വ്യക്തികളെയും ഈ നിയമത്തിന്റെ പരിധിയിൽ പെടുത്തി ഭീകരന്മാരായി പ്രഖ്യാപിക്കാൻ ഇന്ത്യക്ക് സാധിക്കും. ഈ ഭേദഗതിയാണ് ഇന്ത്യ ഇപ്പോൾ പ്രയോഗിച്ചിരിക്കുന്നത്.
Discussion about this post