പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കസ്റ്റഡിയിലായ പോലീസുകാരൻ ഗോകുൽ. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഗോകുൽ പോലീസിന് മുന്നിൽ കുറ്റ സമ്മതം നടത്തിയത്. യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് ചോദ്യ പേപ്പർ ചോർന്ന് കിട്ടയതെന്ന് ഗോകുൽ പറഞ്ഞു. പരീക്ഷ തുടങ്ങിയ ശേഷമാണ് ചോദ്യപേപ്പർ കിട്ടിയത്.
കേസിലെ അഞ്ചാം പ്രതിയാണ് ഗോകുൽ. പ്രണവ് പറഞ്ഞതനുസരിച്ച് ഒരാൾ ചോദ്യ പേപ്പർ എത്തിച്ചു. സഫീറും താനും ചേർന്ന് ഉത്തരങ്ങൾ എസ്.എം.എസായി അയച്ചു. സംസ്കൃത കോളേജിന് മുന്നിൽ വച്ചാണ് ഉത്തരം അയച്ചു കൊടുത്തത്. പ്രണവിനൊപ്പമാണ് ഒളിവിൽ പോയതെന്ന് വ്യക്തമാക്കി. ആരാണ് പ്രണവ് സഹായിക്കാനായി വിളിച്ചവർ എന്ന കാര്യം ഗോകുലിന് അറിയില്ല.
ഉത്തരങ്ങൾ അയക്കാനായി ഉപയോഗിച്ച സിം കാർഡ് ഗോകുലിന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് തെളിവായി കണ്ടെത്തിയിട്ടുണ്ട്. ഉത്തരങ്ങൾ എഴുതി വച്ച കണക്ക് കൂട്ടിയ അതേ കടലാസിൽ തന്നെ സിം കാർഡ് പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു.
Discussion about this post