ചന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുളളത്. ഇന്ത്യ ചരിത്ര നേട്ടത്തിനരികിൽ എത്തുമ്പോൾ ഇന്ത്യയും ലോക ജനതയും ആ കാഴ്ച കാണാൻ ആകാംക്ഷയിലാണ്. വിക്രം ലാൻഡർ ശനിയാഴ്ച പുലർച്ചെ 1.30 നും 2.30 നും ഇടയിൽ ചന്ദ്രനെ തൊടും. പ്രധാനമന്ത്രി നരേന്ദ്രമോദിയും , തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാർത്ഥികളും ലാൻഡിങ്ങ് കാണാൻ ബാംഗ്ലൂരിവിലെത്തും. ചന്ദ്രന്റെ ധക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 2 ഇറങ്ങുന്നത്. മാൻസിനസ് സി, സിംപെലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലുളള സമതലത്തിലാണ് ഇറക്കാൻ ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്.
വിക്രം ലാൻഡർ ഭ്രമണ പഥം വിട്ട് ചന്ദ്രോപരിതലത്തിൽ തൊടുന്നത് വരെയുളള പതിനഞ്ച് മിനിട്ടുകളാണ് നിർണ്ണായകമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് സോഫ്റ്റ് ലാൻഡിങ്ങ് എന്നും അദ്ദേഹം പറഞ്ഞു.
46 ദിവസം മുൻപാണ് ശ്രീഹരി ക്കോട്ടയിൽ നിന്നും ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ഒന്നര മാസത്തെ യാത്രയ്ക്കൊടുവിലാണ് ചരിത്രനേട്ടത്തിനരികിൽ ഇന്ത്യയുടെ ചാന്ദ്ര ദൗത്യം എത്തി നിൽക്കുന്നത്.
Discussion about this post