ഡൽഹി: കള്ളപ്പണക്കാർക്കെതിരെ കർശന നടപടികളുമായി കേന്ദ്ര ഏജൻസികൾ. ശാരദ ചിട്ടിതട്ടിപ്പു കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണറും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനുമായ രാജീവ് കുമാറിന് സിബിഐ നോട്ടീസ് നൽകി. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സംരക്ഷണം കൊല്‍ക്കത്ത ഹൈക്കോടതി നീക്കിയതിനു തൊട്ടു പിന്നാലെയാണ് സിബിഐ രാജീവ് കുമാറിന് നോട്ടീസ് നൽകിയത്. ഇടക്കാല സംരക്ഷണം നല്‍കുന്നത് സ്വതന്ത്രമായ നീതി നിർവ്വഹണത്തിന് തടസ്സമാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിബിഐ സമന്‍സ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്റെ ഹര്‍ജിയും കോടതി തള്ളിയിരുന്നു. ഇതോടെ രാജീവ് കുമാറിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട ശാരദാ ചിട്ടിതട്ടിപ്പു കേസിലെ തെളിവുകള്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നശിപ്പിക്കപ്പെട്ടുവെന്നാണ് സിബിഐ ആരോപിക്കുന്നത്.
2500 കോടിയുടെ ചിട്ടി തട്ടിപ്പാണ് തൃണമൂൽ നേതാക്കളുടെ നേതൃത്വത്തിൽ നടന്നതായി ആരോപിക്കപ്പെടുന്നത്.
Discussion about this post