തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഡിവൈഎഫ്ഐ. രണ്ടുപേരെ സംഘടനയിൽ നിന്നും പുറത്താക്കി. തൊടുപുഴ നഗരത്തിലെ ബാർ ഹോട്ടലിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മദ്യം ചോദിച്ച് എത്തിയ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഉൾപ്പെട്ട നാലംഗ ഗുണ്ടാ സംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച് പണം തട്ടിയെന്നാണ് പരാതി. ഇടുക്കി റോഡിലുള്ള ബാറിൽ എത്തിയ സംഘമാണ് ആക്രമം നടത്തിയത്. ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന നാലു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു
ഡിവൈഎഫ്ഐ മുതലക്കോടം മേഖല ജോ. സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തി പണം തട്ടിയെടുത്തതെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
പുലർച്ചെ 1.44 ന് ഹോട്ടലിലെത്തിയ സംഘം റിസെപ്ഷനിസ്റ്റ് ബോണിയെയാണ് മർദിച്ചത്. മദ്യം നൽകാൻ വിസമ്മതിച്ചതോടയാണ് നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറുകയും തുടർന്ന് വളഞ്ഞുവച്ചു മർദിക്കുകയും ചെയ്തത്.
സംഭവം ഒതുക്കി തീർക്കാൻ എസ്എഫ്ഐയുടെ മുൻ ജില്ല ഭാരവാഹിയും തൊടുപുഴയിലെ സിപിഎം പ്രാദേശിക നേതാവും നീക്കം നടത്തിയതായി ആരോപണമുണ്ട്. കഴിഞ്ഞ മാസം 9 ന് തൊടുപുഴയിലെ തിയറ്റർ കോംപ്ലക്സിൽ തിയറ്റർ ജീവനക്കാരെ മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘം മർദിച്ചിരുന്നു.
Discussion about this post