കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാല്‍ സിപിഎമ്മിന് നല്കിയ നിയമവിരുദ്ധ സഹായങ്ങള്‍ ഒളിപ്പിയ്ക്കാനാണ് കിയാലില്‍ ഇപ്പോള്‍ ഓഡിറ്റിങ് നടത്തേണ്ടന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെന്നിത്തല ഈ ആരോപണം ഉന്നയിച്ചത്.
2015 ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം സ്ഥലം എംഎല്‍എയായ ഇപി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പിണറായി വിജയന് നടത്തിയ നവകേരള യാത്രയുടെ പരസ്യത്തിനായും കിയാല്‍ എംഡി സിപിഎം മുഖപത്രമായ ദേശാഭിമാനിയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനും പരസ്യം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു
1999 ല്‍ യുഡിഎഫ് സര്‍ക്കാരാണ് കിഫ്ബി രൂപീകരിച്ചത്. അന്ന് സിഎജിയ്ക്ക് ഓഡിറ്റിങ്ങിനുള്ള അവകാശം നല്‍കിയിരുന്നു. എന്നാല്‍ 2010 ലും 2016 ലും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതികളിലൂടെ സിഎജിയ്ക്ക് ഓഡിറ്റിങ്ങിനുള്ള അവകാശം നീക്കം ചെയ്തു. കിഫ്ബിയുടെ ഓഡിറ്റ് പരിമിതമാണ്. സിഎജി ഓഡിറ്റിങ് നടത്തിയാല്‍ നിക്ഷേപകര്‍ക്ക് തെറ്റായ ധാരണ ഉണ്ടാകും എന്ന വിചിത്രവാദം ഉന്നയിച്ച് സര്‍ക്കാര്‍ സിഎജിയുടെ ഓഡിറ്റിങ്ങിനുള്ള അനുമതി തേടല്‍ നിഷേധിക്കുകയായിരുന്നു എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
Discussion about this post