ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. മലപ്പുറം ഡിഡിഇ ഓഫിസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്കി വിടുകയുംചെയ്തു.
ഓഫിസിന്റെ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ തിരയുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇതിന് മുന്‍പും ഓഫിസിനുള്ളില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്നാണ് ഇവിടത്തെ ജീവനക്കാര്‍ പറയുന്നത്. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്.യ
മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടങ്ങളുടെ മേൽപ്പാളി പലയിടത്തും അടർന്നനിലയിലാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലർന്നാണ് ഒഴുകിയിരുന്നത്. ഫയലുകൾ മുഴുവൻ വരാന്തയിൽ കൂട്ടിയിട്ടിരിക്കുകയാണ്. കാടുംപടലവും കയറി പലപ്പോഴും പാമ്പുകളെ ഓഫീസിനുള്ളിൽ കണ്ടിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച ജീവനക്കാരന് കടിയേറ്റത്. ഒരു സർക്കാർ ഓഫീസിനുള്ളിൽ മരണഭയത്തോടെ ജോലിചെയ്യേണ്ട അവസ്ഥയിലാണ് ഡി.ഡി.ഇ. ഓഫീസ് ജീവനക്കാർ.
Discussion about this post