Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചൂട് തന്നെ വില്ലൻ; ഹീറ്റ് റാഷ് കുട്ടികളിൽ വ്യാപകമാകുന്നു,പൗഡറിട്ടാൽ തീരുമോ ഈ പ്രശ്നം?; ഇക്കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായേ മതിയാകൂ

by Brave India Desk
May 5, 2024, 04:43 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

 

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്നു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരും പോഷകാഹാര കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം.

Stories you may like

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

കൊട്ടാരക്കരയെ നടുക്കിയ ദുരന്തം; നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിതമായ കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകൾ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകാം. അതിനാൽ ഈ ലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു (Heat rash) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

ചർമ്മത്തിലെ വിയർപ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസം കാരണമാണ് ചൂടുകുരു ഉണ്ടാകുന്നത്. ഈ തടസം മൂലം വിയർപ്പു ഗ്രന്ധിക്കുഴലുകൾ പൊട്ടി വിയർപ്പ് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി കുരുക്കളുണ്ടാക്കുന്നു. ഇങ്ങനെ തടസം ഉണ്ടാകാൻ കാരണം താഴെ പറയുന്ന വിയർപ്പ് തങ്ങിനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളാണ്. അന്തരീക്ഷ ഊഷ്മാവും ആർദ്രതയും കൂടുതലുള്ള കാലാവസ്ഥ ഇറുകിയ വസ്ത്രങ്ങൾ, പ്രത്യേകിച്ച് പോളിസ്റ്റർ വസ്ത്രങ്ങൾ കിടപ്പു രോഗികൾ, കുഞ്ഞുങ്ങൾ – ഇവരിൽ വിയർപ്പു ഗ്രന്ധികുഴലുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ചൂടുകുരു വരാൻ സാധ്യത കൂടുതലാണ്.

വിയർപ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസ്സം ചർമ്മത്തിലെ പല തലങ്ങളിൽ സംഭവിക്കാം ഏറ്റവും ഉപരിതലത്തിൽ തടസ്സം നേരിട്ടാൽ മുത്തു (crystal) പോലെ ചെറിയ കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു (Miliaria crystallina). സാധാരണ കിടപ്പുരോഗികളിൽ മുതുകിലും മറ്റും ആയാണ് ഇത് കാണപ്പെടുന്നത്. ചൊറിച്ചിൽ ഉണ്ടാകാറില്ല.

കുറച്ചു കൂടി ആഴത്തിൽ തടസം നേരിടുമ്പോഴാണ് സാധാരണയായി കണ്ടു വരുന്ന ചുവന്ന കുരുക്കൾ ഉണ്ടാകുന്നത് (Miliaria rubra). മടക്കുകളിലും വസ്ത്രങ്ങൾ ഉരസുന്ന ഇടങ്ങളിലും സാധാരണയായി കണ്ടു വരുന്ന ഇത്തരം ചൂടുകുരുവിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. മുള്ള്/സൂചി കൊണ്ട് കുത്തുന്നത് പോലെയുള്ള തോന്നലിൽ നിന്നാണ് പ്രിക്ക്ലി ഹീറ്റ് (Prickly heat) എന്ന പേര് വന്നത്. ഇനിയും ആഴത്തിൽ തടസം സംഭവിച്ചാൽ കൂടുതൽ തടിപ്പുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു (Miliaria profunda). ചുരുക്കം ചില സാഹചര്യങ്ങളിൽ ചൂടുകുരുവിൽ അണുബാധയുണ്ടായി പഴുപ്പും വേദനയും അനുഭവപ്പെടാമെങ്കിലും സാധാരണ ചെറിയ മൊരിച്ചിലോടു കൂടി കുരുക്കൾ ചികിത്സ കൂടാതെ തന്നെ ഭേദമാകുകയാണ് പതിവ്.

ചൂടുകുരുവിനെ എങ്ങനെ നേരിടാം? അമിത വിയർപ്പും വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയും ഒഴിവാക്കുക എന്നതാണ് പ്രധാനം. അയഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക. എസി, ഫാൻ തുടങ്ങിയവ ഉപയോഗിച്ച് അന്തരീക്ഷോഷ്മാവ് ക്രമീകരിക്കുക. ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക.

ലേപനങ്ങൾ, എണ്ണകൾ, പൗഡറുകൾ എന്നിവ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും എന്നതിനാൽ കഴിവതും ഇവ ഒഴിവാക്കുക. അലർജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങൾ പുരട്ടുകയോ, സോപ്പ് അമിതമായി ഉപയോഗിക്കുകയോ അരുത്.

പൗഡർ ഇട്ടതു കൊണ്ടു ചൊറിച്ചിലിന് ആശ്വാസം ലഭിച്ചേക്കാം എന്നതൊഴിച്ചാൽ, ചൂടുകുരു ഭേദമാകില്ല. മാത്രമല്ല, ചിലപ്പോൾ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസം സൃഷ്ടിച്ചു, അവസ്ഥ കൂടുതൽ മോശമാകാം. മറിച്ചു, പൗഡർ ഇട്ടില്ലെങ്കിലും ചൂടുകുരു തനിയെ പോകുകയും ചെയ്യും.

Tags: Heat Rash And Sunburn
Share1TweetSendShare

Latest stories from this section

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

Discussion about this post

Latest News

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

amith sha

വിദേശഫണ്ട് വാങ്ങി മതപരിവർത്തനം നടത്തിയാൽ പണിപാളും; എൻജിഒകൾക്ക് മൂക്കുകയറിട്ട് അമിത് ഷാ, വിദേശികൾ ഭാരവാഹികളായാൽ ലൈസൻസുമില്ല

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

2047-ഓടെ ഇന്ത്യൻ ഭരണം അട്ടിമറിക്കാൻ പദ്ധതി; പാക് ബന്ധമുള്ള നാലാമത്തെ ഭീകരവാദിയും ഭോപ്പാലിൽ പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies