സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാകാത്തതിന് കാരണം കേരള സർക്കാരിന്റെ അനാസ്ഥയാണെന്ന് റെയിൽവെ.
ഇപ്പോഴത്തെ സാഹചര്യത്തിൽ ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കാനാവില്ല. പുതിയ സർവ്വീസുകളും പ്രായോഗികമല്ലെന്നും റെയിൽവെ അറിയിച്ചു.എംപിമാരുടെ യോഗത്തിലാണ് ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ കോട്ടയം വഴിയുള്ള പാതയിൽ 18.54 കിലോമീറ്ററാണ് ഇനിയും ഇരിട്ടിപ്പിക്കാനുള്ളത്. 4.3 ഹെക്ടർ ഭൂമി ഇനിയും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടില്ല. ഗതാഗത സെക്രട്ടറി, റവന്യൂ സെക്രട്ടറി തലത്തിൽ നിരവധി തവണ ചർച്ച നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. കഴിഞ്ഞ വർഷം മെയ്യിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാമെന്ന് കേരളം ഉറപ്പു നൽകിയെങ്കിലും അതും പാഴായി എന്ന് റെയിൽവെ ഓർമിപ്പിച്ചു.
ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ പാത ഇരട്ടിപ്പിക്കൽ 2021 ഓടെ പൂർ്ത്തികരിക്കാനാകുവെന്നും റെയിൽവെ വ്യക്തമാക്കി.
ആലപ്പുഴ വഴിയുള്ള പാതയിൽ അമ്പലപ്പുഴക്കും എറണാകുളത്തിനുമിടയിൽ പാത ഇരട്ടിപ്പിക്കലിൽ അനിശ്ചിതത്വം തുടരുകയാണ്. ചെലവിന്റെ പകുതി വഹിക്കാൻ സമ്മതമല്ലെന്ന് കേരളം അറിയിച്ചതോടെ പ്രതിസന്ധി തുടരുകയാണ്.ഗുരുവായൂർ- തിരുനാവായ പാത് പൊതുജനങ്ങളുടെ എതിർപ്പ് മൂലം സർവേ പോലും നടത്താൻ കഴിഞ്ഞിട്ടില്ല.അതേ സമയം വയനാട് എംപി രാഹുൽഗാന്ധി യോഗത്തിൽ പങ്കെടുത്തില്ല.
Discussion about this post